Tuesday, January 31, 2012

അത്യാഹിതം

വിളമ്പുകാരാ ,

അരസികനു മുന്നിലെ
കവിത പോലെ
അജീര്‍ണ്ണക്കാരന്റെ ഇലയിലെ
അന്നം പോലെ

നിന്റെയമൃതം.

വിശിഷ്ടഭ്യോജ്യങ്ങള്‍
പന്തിയൂണിനരുത് .

കെട്ടവയറും
ചത്ത വിശപ്പും
ആക്രാന്തിക്കുന്നത്
അവനവനെ നിറയ്ക്കാനല്ല,
ആരാനെ ബോധിപ്പിയ്ക്കാന്‍.

ഒടുവില്‍
അധോവായുവും
അന്തരീക്ഷമലവും
മാത്രം ബാക്കിവെച്ച്‌
അവന്‍ അത്യാഹിതനാവും.

നീയും .

7 comments:

  1. പന്തിയില്‍ പക്ഷപാതം അരുതെന്ന് നിയമം. പാവം അത്യാഹിതന്‍.

    ReplyDelete
  2. പാവം അത്യാഹിതന്‍.

    ReplyDelete
  3. nalla munayulla chodyam,nannayirikkunnu.

    ReplyDelete
  4. പന്തിയൂണിനു ഘടകങ്ങളാണ് ഭോജ്യങ്ങളും, വിളമ്പുകാരനും. രണ്ടും സദ്യ നടത്തിപ്പുകാരന്റെ സ്വന്തം. അത്യാഹിതം വിളമ്പുന്നത് സദ്യയുടെ നടത്തിപ്പുകാരൻ.അല്ലേ?

    ReplyDelete
  5. കവിത നന്നായി.നല്ല നിരീക്ഷണം ..ഭാവുകങ്ങള്‍ .സമയം കിട്ടിമ്പോള്‍ www.kavibhasha.blogspot.com എന്ന പാഴ്ഭൂമി ഒന്ന് സന്ദര്‍ശിക്കാമോ ?

    ശിവപ്രസാദ്‌ പാലോട്

    ReplyDelete
  6. ആരാനെ ബോധിപ്പിയ്ക്കാന്‍ കെട്ടവയര്‍ ആക്രാന്തത്തോടെ നിറയ്ക്കുന്നവന്‍ അത്യാഹിതനാവുകതന്നെ ചെയ്യും. ചിന്തിയ്ക്കാന്‍ ഓരോ വിഷയം ചേച്ചിയില്‍നിന്നു കിട്ടുന്നു.

    ReplyDelete