Monday, February 27, 2012

അഭയം

പിന്നില്‍
ജീവിതം വിളിച്ചുകൊണ്ടേയിരുന്നു
കേള്‍ക്കാതെന്നോണം
കടിഞ്ഞാണ്‍ പൊട്ടിയ കുതിരയായി
കിതച്ചും ഭയന്നും
പ്രാണന്‍
പാഞ്ഞുകൊണ്ടേയിരുന്നു.
പ്രണയഹരിതത്തിലേയ്ക്ക്.
വ്രണിതരുധിരത്തിലേയ്ക്ക്.
മരണനീല
ത്തിലേയ്ക്ക് .

വെയിലിനും കാറ്റിനും
തണുപ്പായിരുന്നു
വഴിമരച്ചോട്ടിലെ
ദാഹനീരിനും.

ഉള്‍ച്ചൂടി
ല്‍
പിരിയുടഞ്ഞ്‌

തി
ളച്ചു നുറുങ്ങിയ
സ്നേ
ഹത്തിന്റെ അകനാരുകള്‍
തേടിപ്പി
രിച്ച കുരുക്കില്‍
ആരോ
പിടഞ്ഞു വെന്തു.

മുന്നില്‍
നീയുദിച്ച ഈ സന്ധ്യയില്‍

സൂര്യാ..
എതിടത്താണ് എനിക്കഭയം?
നിന്നിലോ?
അതോ പിന്നിലോ?

1 comment:

  1. 'നിന്നിലോ? അതോ പിന്നുലോ?'ചിന്തനീയം തന്നെ.

    ReplyDelete